ദാരിദ്ര്യ വ്രതം ഇസ്ലാമിന് ബാധകമല്ല, പോയി പൈസ സമ്പാദിക്കൂ അനന്തരം ധാനം ചെയ്യൂ
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹുവിന്റെ കാരുണ്യം നോമ്പിലേക്ക് പ്രവേശിക്കാൻ നമ്മളെ അനുവദിക്കുന്നു
അല്ലാഹുവിന് (അസ്സവജൽ) സേവനം ചെയ്യാനും സിയാം (നോമ്പ്) മിലേക്ക് പ്രവേശിക്കാനും. സിയാമിലേക്ക് പ്രവേശിക്കാൻ അല്ലാഹു (അസ്സവജൽ) നമ്മളെ അനുവദിച്ചുകഴിഞ്ഞാൽ, അല്ലാഹുവിന്റെ (അസ്സവജൽ) അപാരമായ അനുഗ്രഹങ്ങൾ നമ്മൾക്ക് പാപമോചനം നൽകാനും. ആ റഹ്മത്തും കാരുണ്യവും ദാസന്റെ മേൽ അണിയിക്കപ്പെടുകയും, അവരെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സാന്നിധ്യത്തിലേക്കും യഥാർത്ഥ്യത്തിലേക്കും കൊണ്ടുവരുകയും ആകർഷിക്കുകയും ചെയ്യുന്ന കാരണത്താൽ. അതായത് ഒരു സംശയവുമില്ല, പ്രവാചകർ ﷺ തങ്ങൾ അവർക്ക് വേണ്ടിയും അവരുടെ ആത്മാവിന് വേണ്ടിയും പ്രാർത്ഥിക്കാൻ ആരംഭിക്കും. ഒപ്പം അല്ലാഹ് (അസ്സവജൽ) എല്ലാ ബുദ്ധിമുട്ടുകളും കഴുകികളയാൻ ആരംഭിക്കുകയും, അവരെ അവരുടെ ആത്മാവിലൂടെയും അവരുടെ ശരീരത്തിലൂടെയും പൂർണരാക്കുകയും ചെയ്യുന്നു. ഇൻശാഅല്ലാഹ് കഴുകി വൃത്തിയാക്കപ്പെട്ട നിലയിൽ.
അവസാന പത്ത് ദിനങ്ങൾ, ഇത്ത്ഖ്നീ മിനന്നാര്‍ ((നരകാ)അഗ്നിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ ), എന്നാൽ നരകാഗ്നിയിൽ നിന്നും മോചിതനാകാനാണ്. അതായത് വീണ്ടും ഒരു സംശയവുമില്ല സയ്യിദിനാ സിറാത്തുൽ മുസ്തകീം ﷺ തങ്ങളെ പിന്തുടരുക വഴി. അതായത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ നാമം, അനേകം നാമങ്ങളിൽ ഒരു നാമം, അറ്റമറ്റതും അളവറ്റതുമായ നാമങ്ങളിൽ ഒരു നാമമാണ് സ്വിറാത്തുൽ മുസ്തകീം (നേരായ പാത), സയ്യിദിനാ സ്വിറാത്തുൽ മുസ്തകീം ﷺ. അതായത്, “ഇന്നാ ഫതഹ്നാ ലക്ക ഫത്ഹൻ മുബീന, ല്ലിയഗ്ഫിറ ലകല്ലാഹു മാ തഖദ്ദമ മിൻ ദൻബിക വമാ തഅഹ്ഹറ, വ യുതിമ്മ നിഅ്മതഹു അലയ്ക വ യഹ്ദിയക സ്വിറാത്തൻ മുസ്ത്തഖീമ, വ യന്സ്വുറകല്ലാഹു നസ്രൻ അസീസ.”
﴾إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ اللَّـهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا ﴿٢﴾ وَيَنصُرَكَ اللَّـهُ نَصْرًا عَزِيزًا ﴿٣
48:1-3 – “Innaa fatahna laka fatham mubina. (1) liyaghfira lakaallaahu maa taqaddama min dhanbika wa maa taakhkhara wa yutimma ni’matahu ‘alayka wa yahdiyaka siraathan mustaqima. (2) Wa yansurakAllahu nasran ‘aziza. (3)” (Surat Al-Fath)
“നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്കിയിരിക്കുന്നു [ഓ മുഹമ്മദ്]” (1) നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും (2) അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്കാന് വേണ്ടിയും.” (വിജയം, 48:1-3)
ഭൂമിയിലേക്ക് ഇറക്കപ്പെട്ട അപാരമായ രഹസ്യമാണ് പ്രവാചകർ ﷺ തങ്ങൾ
“ഫത്ഹൻ മുബീൻ” (വിശുദ്ധ ഖുർആൻ, 48:1), ആ വിശാലമായ തുറന്ന് നൽകൽ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ്. അല്ലാഹ് (അസ്സവജൽ) “നിനക്കു നാം തുറന്ന് നൽകിയിരിക്കുന്നു” എന്ന് പറയുമ്പോൾ, ആ തുറന്ന് നൽകൽ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ വരവും പ്രത്യക്ഷപ്പെടലുമാണ്. അതിന്റെ സവിശേഷതയും യഥാർത്ഥ്യവും വെളിപ്പെടുത്തുന്നതിന് വേണ്ടി ഭൂമിയുടെ മേൽ അല്ലാഹ് (അസ്സവജൽ) കൊണ്ടുവന്ന അവന്റെ അപാരമായ റഹ്മ, അവന്റെ അപാരമായ രഹസ്യം. ഒരു സംശയവുമില്ല അല്ലാഹ് (അസ്സവജൽ) അപ്പോൾ വിവരിക്കുന്നു, ‘അതൊരു വിശാലമായ തുറന്നു നൽകലാണ്.’ അത് തന്നെയാണ് അല്ലാഹുവിന്റെ (അസ്സവജൽ) ദീനിന്റെ വ്യക്തമായ തുറക്കൽ.
അല്ലാഹുവിന്റ ഒരേയൊരു ഖലീഫ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ്
അതായത് എല്ലാ പ്രവാചകന്മാരും ആ വരവിനായി കാത്തിരിക്കുകയാണ് അല്ലാഹു (അസ്സവജൽ) വിശുദ്ധ ഖുർആനിൽ ചോദിക്കുകയും എല്ലാ പ്രവാചകന്മാരുടെയും രിസാലത്തിന്റെ (പ്രവാചകത്വം) പ്രവൃത്തിസ്ഥാനത്തിൽ അവരോട് പറയുകയും ചെയ്തു അതായത്, “നിങ്ങളുടെ നേതാവ് വന്നാൽ, അവിടുന്ന് വന്നാൽ, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ നിങ്ങളുടെ സമയത്ത് വന്നാൽ, നിങ്ങൾ അവിടുത്തെ പിന്തുടരണം.’ അവർ പറഞ്ഞു, “ഖാലൂ ബലാ.” ‘ശെരി.’ അതിനർത്ഥം നിങ്ങൾ – നിങ്ങളുടെ പ്രവാചകത്വം എന്റെ പ്രിയപ്പെട്ട സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ വരവിന് മുന്നിൽ ഒന്നുമല്ല, കാരണം അവിടുന്ന് അല്ലാഹുവിന്റെ (അസ്സവജൽ) ഖലീഫ (പ്രതിനിധി) ആണ്. ബാക്കിയുള്ള എല്ലാവരും അവിടുത്തെ (പ്രവാചകർ ﷺ തങ്ങളുടെ) ഖലീഫയാണ്, അവിടുത്തെ പ്രതിനിധിയാണ്. കാരണം അത് “ആത്വീഉല്ലാഹ വ ആത്വീഉർറസൂൽ” ആണ്, ഈ ആയത്തുൽ കരീമിൽ (ഖുർആൻ വചനം) അല്ലാഹ് (അസ്സവജൽ) ഏറ്റവും അധികാരപ്പെടുത്തപ്പെട്ടവരായി ചിന്തിക്കുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെക്കുറിച്ചാണ്. വേറൊരു പ്രവാചകനേയും കുറിച്ച് ചിന്തിക്കുന്നില്ല.
﴾أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ… ﴿٥٩…
4:59 – “…Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“…നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും (അധികാരപ്പെടുത്തപ്പെട്ടവർ) അനുസരിക്കുക…” (സ്ത്രീകൾ, 4:59)
അല്ലാഹുവിനെ (അസ്സവജൽ) കേൾക്കുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ മാത്രമാണ്
അതായത് എന്റെ അനുസരണയുള്ള, എന്റെ ഇത്തിബാഹ്, എന്റെ പരിപൂർണമായി കീഴടങ്ങിയ, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്കല്ലാതെ എന്നെ കേൾക്കൽ സാധ്യമല്ല. ഒരാൾക്കും കേൾക്കാൻ കഴിയുന്നില്ല, പക്ഷെയെങ്കിൽ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്ക് കഴിയും. അവിടുന്ന് അല്ലാഹുവിനെ (അസ്സവജൽ) കേൾക്കുന്നു, അപ്പോൾ പിന്നെ അവർ ആരെയാണ് കേട്ടത്? അതൊരു ഊർജ്ജം പോലെയാണ്. ‘എന്റെ സംസാരം, ‘എന്റെ ഖുൽ ഞാൻ പർവ്വതത്തിന്റെ മേൽ അയച്ചാൽ അത് ഖാശിയ ആകും’ എന്ന് അല്ലാഹ് (അസ്സവജൽ) പറയുമ്പോൾ, നമ്മൾക്ക് മനസ്സിലാക്കാൻ വേണ്ടി, ‘ഓ ഇൻസാനേ, മനുഷ്യരേ, നിങ്ങൾക്ക് ചിന്തിക്കാവുന്നതിൽ വെച്ച് ഏറ്റവും വലുത്, ഒരു പർവ്വതം. എന്റെ സംസാരം ആ പർവ്വതത്തിൽ തട്ടിയാൽ, അത് പൊടിക്കപ്പെടും. പക്ഷെ അത് (എന്റെ സംസാരം) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് വരുമ്പോൾ, അത് (ഹൃദയം) ഉറച്ചു നിൽക്കുന്നു.’
﴾لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ …﴿٢١
59:21 – “Law anzalna hadha alQurana ‘ala jabalin laraaytahu, khashi’an mutasaddi’an min khashyatillahi…” (Surat Al-Hashr)
“ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ തീർച്ചയായും അത് (പര്‍വ്വതം) പൊടിക്കപ്പെടുന്നത് നിനക്കു കാണാമായിരുന്നു (അതിന്റെ ശക്തിയാൽ)… “
മൂസാ നബി (അലൈഹിസ്സലാം) കണ്ടത് മുഹമ്മദീയ പ്രകാശമാണ്
അതിനാൽ, നമ്മുടെ അറിവുകളിലും ഹഖായിഖ് കളിലും നമ്മുടെ എല്ലാ ഔലിയാക്കളുടെയും അധ്യാപനത്തിൽ നിന്നും, അതായത്, ‘അല്ലാഹ് (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തോട് മാത്രമേ സംസാരിക്കുകയുള്ളൂ’ അപ്പോൾ പിന്നെ അവർ ആരെയാണ് കേട്ടത്? അവർ കേട്ടത് പ്രവാചകർ ﷺ തങ്ങളെയാണ്. അത്കൊണ്ടാണ് മൂസാ നബി (അലൈഹിസ്സലാം) തന്റെ മഅ്’രിഫ (ജ്ഞാനവിഷയം) യിൽ യഥാർത്ഥ്യങ്ങളിലേക്ക് എത്താൻ ആഗ്രഹിച്ചത്. അദ്ദേഹം മനസ്സിലാക്കുകയായിരുന്നു, അദ്ദേഹം കേൾക്കുന്ന ആ വ്യക്തി , അദ്ദേഹത്തിന് കൂടുതൽ യഖീൻ (ദൃഢത) വേണമായിരുന്നു. ‘ഞാൻ കേൾക്കുന്നതിന്റെ ഈ മനോഹര യാഥാർത്ഥ്യം, എനിക്ക് അങ്ങയെ കാണാനുള്ള യഖീൻ വേണം.’
وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا ﴾أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ ﴿١٤٣
7:143 – “Wa lamma jaa Musa limeeqatina wa kallamahu Rabbuhu, qala rabbi arinee anzhur ilayka, Qala lan taranee wa lakini onzhur ilal jabali fa inistaqarra makanahu, fasawfa taranee, falamma tajalla Rabbuhu lil jabali ja`alahu, dakkan wa kharra Musa sa`iqan, falamma afaqa qala subhanaka tubtu ilayka wa ana awwalul Mumineen.” (Surat Al-A’raf)
നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്റെ നാഥന് അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: “എന്റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ.” അല്ലാഹു പറഞ്ഞു: “നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും.” അങ്ങനെ അദ്ദേഹത്തിന്റെ നാഥന് തന്റെ മഹത്വം പര്‍വതത്തിന് പ്രത്യക്ഷപ്പെടുത്തിയപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധംകെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീയെത്ര പരിശുദ്ധന്. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു.” (ഉന്നതസ്ഥലങ്ങൾ, 7:143)
മൂസാ നബി (അലൈഹിസ്സലാം) മുഹമ്മദിയൂൻ ആയി മാറി
എല്ലാ ഔലിയാക്കളുടെയും മുകളിലുള്ള ഒരാൾ, കലീമുല്ലാഹ്, തീർച്ചയായും മൂസാ (അലൈഹിസ്സലാം) മിന് അറിയാം താൻ അല്ലാഹുവുമായിട്ടല്ല (അസ്സവജൽ) ഇടപാട് നടത്തുന്നതെന്ന്. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുമായി ഒരു കൂടിക്കാഴ്ച്ചയാണ് മൂസാ നബി (അലൈഹിസ്സലാം) ചോദിക്കുന്നത്. അല്ലാഹ് (അസ്സവജൽ) പറഞ്ഞു, ‘ഞാൻ നിന്നെ മലയിലേക്ക് അയക്കാൻ പോകുകയാണ്, ഒപ്പം ഞാൻ എന്താണോ വെളിപ്പെടുത്താൻ പോകുന്നത്, അത് ഞാൻ എന്റെ മഹത്വത്തിൽ നിന്നും, എന്റെ സുബ്ഹാനിൽ നിന്നും അയക്കാൻ പോകുകയാണ്.’ ആ സമയം നമ്മൾ കണ്ട്മുട്ടും. അല്ലാഹുവിന്റെ (അസ്സവജൽ) മഹത്വം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശമാണ്, അങ്ങനെ മൂസാ നബി (അലൈഹിസ്സലാം) തന്റെ റബ്ബ് (നാഥൻ) നെ കണ്ട്മുട്ടി. ആ സമയം, അദ്ദേഹം തന്റെ റബ്ബിനെ കണ്ട് മുട്ടുകയും മുഹമ്മദിയൂൻ ആയി മാറുകയും ചെയ്തു. പറഞ്ഞു, ഞാനിപ്പോൾ, ഖുൽ ഇന്ന സ്വലാത്തി വ നുസുകി വ മഹ്’യായ വ മമാത്തി ലില്ലാഹി റബ്ബിൽ ആലമീൻ, അന അവ്വൽ മുസ്ലിമീൻ’ ആകാൻ പോകുകയാണ്.
﴾قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣
6:162-3 – “Qul inna salati wa nusuki wa mahyaya wa mamati lillahi Rabbil ‘Aalamin. (162) La sharika lahu wa bidhalika omirtu wa ana awalul Muslimin.” (163) (Surat Al-An’am)
പറയുക, “തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ത്യാഗ സേവനങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. (അവന്) കീഴ്പെടുന്നവരില്‍ ഒന്നാമൻ ഞാനാണ്.” (കാലികൾ, 6:162-163)
മറ്റുള്ള പ്രവാചകന്മാരും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ തേടി
സയ്യിദിനാ ഇബ്രാഹീം നബിയും (അലൈഹിസ്സലാം) അത് തന്നെ പറഞ്ഞു. സയ്യിദിനാ ഈസാ നബി (അലൈഹിസ്സലാം) അതിന്റെ യഥാർത്ഥ്യത്തിനാൽ വല്ലാതെ അത്ഭുതപ്പെട്ടു, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ കണ്ട് മുട്ടാൻ ഈസാ നബി (അലൈഹിസ്സലാം) ന് മരിക്കാൻ ആഗ്രഹമില്ലായിരുന്നു പക്ഷെ പറഞ്ഞു, ‘യാ റബ്ബി, എനിക്ക് തൂലുൽ ഉംർ (ദീർഘായുസ്സ്) നൽകേണമേ. അതായത് സയ്യിദിനാ മഹ്ദി (അലൈഹിസ്സലാം) ന്റെ വരവിന് സാക്ഷിയാകാൻ എന്നെ ജീവിപ്പിക്കേണമേ, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ജനതയിൽ ഉൾപ്പെടാൻ അതിനാൽ നീ എന്നെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ജനതയിൽ നിന്നും വളർത്തുമല്ലോ, അല്ലാഹുവിന്റ (അസ്സവജൽ) പ്രവാചകനായി എന്നെ വളർത്താൻ എന്നല്ല (പറഞ്ഞത്). ഈസാ നബി (അലൈഹിസ്സലാം) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സാന്നിധ്യത്തിന് മുന്നിൽ ഒന്നുമല്ലാത്തവനായി (സ്വയം) പൂർണ്ണമായും മായിച്ച്കളഞ്ഞു.
അപ്പോൾ പിന്നെ ഒരു സംശയവുമില്ല ഇത്ത്ഖ്നീ മിനന്നാര്‍ ((നരകാ)അഗ്നിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ) എന്നാൽ തന്റെ ജനതക്ക് മീതെയുള്ള പ്രവാചകർ ﷺ തങ്ങളുടെ അണിയിക്കലും അനുഗ്രഹ വർഷവുമാണ്. അതായത്, ‘ഞാൻ നിങ്ങളെ അണിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു കാരണം നിങ്ങൾ ഞങ്ങളുടെ ഈ വഴി സൂക്ഷിച്ചു, അതിന്റെ ബുദ്ധിമുട്ടുകളിലൂടെയും അതിന്റെ എല്ലാ പ്രതിബന്ധങ്ങളിലൂടെയും പോരാടുകയും ചെയ്തു.’ അതായത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹം നമ്മളെ അണിയിക്കുകയും, നമ്മളെ അനുഗ്രഹിക്കുകയും, നമ്മളെ പൂർണരാക്കുകയും, നരകത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും നമ്മളെ വിദൂരത്താക്കുകയും ചെയ്യുന്നു. പക്ഷെ ഇഷ്കിന്റെയും മുഹബ്ബത്തിന്റെയും (സ്നേഹം) തീയിലേക്ക് പ്രവേശിക്കുക.
ഔലിയാക്കളുടെ ഹൃദയങ്ങൾ നൂറുൻ അലാ നൂർ ഉല്പാദിപ്പിക്കുന്നു
ഇഷ്ഖിന്റെയും മുഹബ്ബത്തിന്റെയും ആ തീ ഇനിമുതൽ പൊള്ളൽ ഏൽപ്പിക്കുന്ന തീ ആയിരിക്കില്ല. പക്ഷെ ഞാൻ ഈ തീ അണിയുന്നു, നിങ്ങളുടെ ശരീരത്തെ പൊള്ളൽ ഏൽപ്പിക്കുന്ന തീ അല്ല, പക്ഷെ ഇഷ്ഖിന്റെയും മുഹബ്ബത്തിന്റെയും ഒരു തീ, വിശ്വാസിയുടെ ഹൃദയത്തിനുള്ളിൽ അവൻ ഇടുന്ന യഥാർത്ഥ നാർ (ദിവ്യാഗ്നി). ഔലിയാക്കൾ അവരുടെ ഹൃദയത്തിൽ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നുമാണ് (അസ്സവജൽ) പ്രകാശം സമ്പാദിച്ചത്. നമ്മൾ ദിയ എന്ന് വിളിക്കുന്നത് അതൊരു നാർ ആണ്; അതൊരു അഗ്നിയാണ്, അതൊരു പ്രതിഫലനമല്ല. അവരുടെ ഹൃദയം നിത്യ ജ്വാലയാൽ കത്തിക്കപ്പെട്ടു. അവരുടെ ഹൃദയം ഒരു ദിയ ആണ്. അത് പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നു – നൂറുൻ അലാ നൂർ, പ്രകാശത്തിന്റെ മേൽ പ്രകാശം
﴾اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ … يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ… ﴿٣٥
24:35 – “Allahu noorus samawati wal ardi. mathalu noorehi kamishkatin feeha misbahun, almisbahu fee zujajatin, azzujajatu kaannaha kawkabun durriyyun … yakadu zaytuha yudeeo wa law lam tamsashu naarun. noorun ‘ala noorin…” (Surat An-Noor)
“അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് (ഗ്ലാസിനകത്ത്). സ്ഫടികം (ഗ്ലാസ്സ്) ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു: …തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു: പ്രകാശത്തിന്മേല് പ്രകാശം… “
ചീത്ത സ്വഭാവത്തിന്റെ തീയെ ഇഷ്കിന്റെയും മുഹബ്ബത്തിന്റെയും തീ ആയി മാറ്റുക
അതിന്റെ ഉത്ഭവം, അവർക്കത് മനസ്സിലാകില്ല. അത് സ്വർഗങ്ങളിൽ നിന്നുമാണ് വരുന്നത് അല്ലാഹ് (അസ്സവജൽ) നിന്നും പ്രവാചർ ﷺ തങ്ങളിലേക്ക്, പ്രവാചകർ ﷺ തങ്ങളിൽ നിന്നും ഊലിൽ അംറിലേക്ക് (ഔലിയാക്കൾ). അല്ലാഹ് (അസ്സവജൽ) അവരുടെ ഹൃദയത്തെ ഒരു ദിയ, ഒരു ശംസ് (സൂര്യൻ) ആക്കി മാറ്റി, അവരുടെ മുഖവും അവരുടെ തലയും ഖമർ (ചന്ദ്രൻ) ആയി മാറി. അവരുടെ ഹൃദയം ഒരു പ്രകാശവും അവരുടെ മുഖം ഒരു നൂറുമാണ് (പ്രകാശം). ഹൃദയം പ്രകാശം ഉല്പാദിപ്പിക്കുന്ന ഒരു സൂര്യനാണ് അത് മുഖത്തേക്ക് പ്രതിഫലിച്ച് നൂറായി മാറുന്നു.
അതായത് ഇത്ത്ഖ്നീ മിനന്നാര്‍ ((നരകാ)അഗ്നിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ) എന്നാൽ, ‘യാ റബ്ബി, ഞങ്ങളെ പൊള്ളുന്ന തീയിൽ നിന്നും, ചീത്ത സ്വഭാവത്തിന്റെ തീയിൽ നിന്നും, ഞങ്ങൾ ബാക്കിയുള്ളവരുടെ മേൽ ഇടുന്ന തീയിൽ നിന്നും ഞങ്ങളെ അകറ്റേണമേ. ഒപ്പം ആ തീ എന്റെ ഹൃദയത്തിൽ കൊണ്ട് വരേണമേ ക്ഷമയുടെയും സ്ഥിരതയുടെയും തീ ആയി മാറുവാൻ, ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സ്ഥിരമായി ചെയ്യുവാൻ, അങ്ങനെ അത് ഇഷ്ഖിന്റെയും മുഹബ്ബത്തിന്റെയും തീ ആയി മാറും. അതൊരു നിത്യ ജ്വാല ആയി മാറും. അതായത് അത് കത്തിക്കപ്പെട്ടു ഒപ്പം ഈ ദുറൂദുകളാലും ഈ നാറ്റുകളാലും (സ്തുതികൾ) അത് അനുഗ്രഹിക്കപ്പെടുന്നു. അതിന്റെ സ്തുതികൾ ആഷികീങ്ങളുടെ ഹൃദയത്തിനുള്ളിലെ തീയുടെ എണ്ണയാണ്. അവർ സ്തുതിക്കുന്നയുടൻ, അവരുടെ ഹൃദയം കനൽ പോലെ എരിയുകയാണ്.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മേലുള്ള സ്തുതികൾ സ്നേഹത്തിന്റെ ദാഹം തീർക്കുന്നു
ഒപ്പം ഒന്നും അവരെ തൃപ്തിപ്പെടുത്തുന്നില്ല. അവർക്ക് വിനോദത്തിനായി അല്ലാഹ് (അസ്സവജൽ) ഈ ലോകത്ത്നിന്നും നൽകിയ ഒന്നുംതന്നെ അവരെ തൃപ്തിപ്പെടുത്തുന്നില്ല അവർ ദുറൂദ് ശരീഫ് ചൊല്ലാൻ ആരംഭിക്കുകയും (സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മേലുള്ള സ്തുതികൾ) അല്ലാഹുവിന്റെ (അസ്സവജൽ) മേലും അവന്റെ പ്രിയപ്പെട്ട സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മേലും സ്തുതികൾ ചൊല്ലാൻ ആരംഭിക്കുകയും ചെയ്യുന്നതുവരെ.
തൽഫലമായി അല്ലാഹ് (അസ്സവജൽ) അവരുടെ ഹൃദയത്തിന്റെ മേൽ സുഗന്ധം പുറപ്പെടുവിക്കും, അത്തർ (സുഗന്ധ ദ്രവ്യം) പോലെ. അത് ബഖൂറിലും (കുന്തിരിക്കം) തീയിലും തട്ടി സുഗന്ധം പുറപ്പെടുവിക്കാൻ തുടങ്ങുന്നു. ആ നറുമണം ലോകത്തെ സ്നേഹത്തിന്റെ അവസ്ഥയിൽ ഉന്മാദത്തിലാക്കുകയും മതിമറപ്പിക്കുകയും ചെയ്യുന്നു. ആ നറുമണത്തിനായി മലക്കുകൾ (മാലാഖമാർ) വരും. ആ സുഗന്ധത്തിനായി മുഅ്മിൻ ജിന്നുകൾ വരും. ആ സുഗന്ധത്തിനായി ഔലിയാക്കൾ വരും അതിൽ മതിമറക്കാനും അവരുടെ ദിവ്യ ദാഹം തീർക്കാനും. അവർ ദുനിയാവാകുന്ന (ഭൗതിക ലോകം) മരുഭൂമിയിൽ തളക്കപ്പെട്ട് കിടക്കുകയാണ്, അവർ ഒരു മരുപ്പച്ചയിൽ നിന്നും മറ്റൊരു മരുപ്പച്ചയിലേക്ക് നീങ്ങുന്നു. ദുനിയാവിലുള്ള എല്ലാം അവരെ തളക്കുന്നു, അവരെ തളർത്തുന്നു, അവരെ ക്ഷീണിപ്പിക്കുന്നു, അവരെ രോഗികളാക്കുന്നു.
ദാരിദ്ര്യ വ്രതം എന്ന ഒന്നില്ല – ദുന്യാവിന്റെ സമ്പത്ത് ദൈവഭക്തിയുള്ളവരുടെ അധീനതയിലാണ്
പോകുന്ന വഴിയിൽ പോലും, ഒരു കാരവാൻ (caravan) പോലെ, അല്ലാഹ് (അസ്സവജൽ) മനോഹര പഴങ്ങൾ അയച്ച് തരും. അവർ മോശമായ അവസ്ഥയിലല്ല ജീവിക്കുന്നത്. ഭക്തിയുള്ളവരെല്ലാം പാവപ്പെട്ടവരായിരിക്കണമെന്ന് കരുതിയതാരാണെന്ന് എനിക്കറിയില്ല. ഈ ദുനിയാവ് (ഭൗതിക ലോകം) മുഴുവനും അവരുടെ നിയന്ത്രണത്തിലും അവരുടെ അധീനതയിലുമാണ്. അവർ ദാരിദ്ര്യ വ്രതം എടുക്കുന്നതായി നിങ്ങൾ ഒരുപാട് ക്രൈസ്തവ സിനിമകളിൽ കണ്ടിട്ടുണ്ടാകും. അല്ല, അല്ല, ദാരിദ്ര്യ വ്രതം എന്ന ഒന്നില്ല. അല്ലാഹ് (അസ്സവജൽ) ഈ ദുനിയാവിന്റെ സമ്പത്ത് മുഴുവൻ അവരുടെ അധീനതയിലാക്കി കൊടുത്തു. അതവരെ തൃപ്തിപ്പെടുത്തുന്നില്ല. അവർ തേടിക്കൊണ്ടിരുന്നതിന്റെ തൃപ്തി അതവർക്ക് നൽകുന്നില്ല കാരണം അവരുടെ തൃപ്തി അല്ലാഹുവിന്റെ (അസ്സവജൽ) ദിക്റിൽ (സ്മരണ) മാത്രമാണ്.
അതിനാൽ, അവർ ദുനിയാവിലൂടെ നടക്കുന്നത് മരുഭൂമിയിലൂടെ നടക്കുന്നത് പോലെയാണ്, അവർ (ഇങ്ങനെ) നീങ്ങുകയാണ്, (ഇങ്ങനെ) നീങ്ങുകയാണ്, (ഇങ്ങനെ) നീങ്ങുകയാണ്. ദിക്ർ മാതമാണ്, സ്തുതിക്കൽ മാത്രമാണ് അവരുടെ ഹൃദയത്തിലേക്ക് എണ്ണയും ആശ്വാസവും കൊണ്ട് വരുന്നത്. അവർ സ്തുതിക്കുന്നയുടൻ, അവർ അല്ലാഹുവിന്റെ (അസ്സവജൽ) ഊർജ്ജവും മഹത്വവും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശിക്കുന്ന സ്നേഹവും അനുഭവിക്കാൻ ആരംഭിക്കുന്നു.
അല്ലാഹുവിന്റെ (അസ്സവജൽ) അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ ലഭിക്കാൻ പ്രാർത്ഥിക്കുക – സമയം പരിമിതമാണ്
അല്ലാഹ് (അസ്സവജൽ) നമുക്ക് ദുനിയാവിന്റെ തീയിൽ നിന്നും അതുമായി ബന്ധപ്പെട്ട എല്ലാത്തിൽ നിന്നും മോചനം നൽകാൻ നമ്മൾ പ്രാർത്ഥിക്കുന്നു, ഒപ്പം അവന്റെ സ്നേഹത്തിന്റെ അമൃതിൽ നിന്നും, അവന്റെ ദിവ്യസ്നേഹത്തിന്റെ യഥാർത്ഥ്യത്തിൽ നിന്നും കുടിച്ച് ദാഹമകറ്റാനും, ഇൻശാഅല്ലാഹ്. അതായത് അല്ലാഹുവിന് (അസ്സവജൽ) അറിയാം നമ്മളുടെ സമയം തീർന്ന് കൊണ്ടിരിക്കുകയാണെന്ന്.
അല്ലാഹ് (അസ്സവജൽ) നമുക്ക് ആ റഹ്മത്ത് (കാരുണ്യം) നല്‍കാനും, ആ അനുഗ്രഹങ്ങൾ നല്‍കാനും നമ്മൾ പ്രാർത്ഥിക്കുന്നു. അതായത് സമയം ചുരുക്കമാണ്, യാ റബ്ബീ, സമയങ്ങളെല്ലാം അവസാനിക്കുകയാണ്. നിന്റെ നിഹ്മത്തും (അനുഗ്രഹം) നിന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകുകയും പൂർത്തിയാക്കി തരുകയും ചെയ്യേണമേ, ഞങ്ങൾ കാരണമായും ഞങ്ങളുടെ കർമ്മങ്ങൾ കാരണമായും അല്ല, പക്ഷേ ഞങ്ങൾക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടുള്ള സ്നേഹവും നീ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്ക് നൽകിയ പ്രതാപമാർന്ന ശക്തിയും കാരണമായി. നീ ശെരിയെന്ന് പറഞ്ഞാൽ, ഉടൻതന്നെ പ്രവാചകർ ﷺ തങ്ങൾ ദാസനെ ഉയർത്തുകയും എടുക്കുകയും ചെയ്യും. ആകപ്പാട് അതിന് വേണ്ടുന്നത് യാ റബ്ബീ നീ അംഗീകരിച്ചു നൽകലാണ്.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: മെയ് 30, 2020
അനുബന്ധ ലേഖനങ്ങൾ:
- Souls of Lovers of Prophet (saws) in Heart of Prophet (saws)
- Power of Milad Nabi ﷺ , Spirituality of Sayyidina Muhammad ﷺ Must Be Present
- Nabi Musa(s) and The Mountain
- Prophets and the Levels of the Heart Part 2
- We are Energy Beings: Build it or Lose it
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2020 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.